കാണാം ഒരു പ്രസന്റേഷന്‍ സസ്യഭുക്ക്, മാംസഭുക്ക്, മിശ്രഭുക്ക്
മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്, ഒാപ്പണ്‍ ചെയ്ത്, കീബോര്‍ഡില്‍ F5 അമര്‍ത്തുക.
കാണാം ഒരു പ്രസന്റേഷന്‍ ജീവികളുടെ അനുകരണങ്ങളും അനുകൂലനങ്ങളും
മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്, ഒാപ്പണ്‍ ചെയ്ത്, കീബോര്‍ഡില്‍ F5 അമര്‍ത്തുക.
റെഡ് ലിസ്റ്റ്
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് അഥവാ ഐ.യു.സി.എന്‍ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തില്‍ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവര്‍ഗ്ഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.
നിലനിൽപ്പ് അപകടത്തിലായേക്കാവുന്ന ചില ജീവികളില്‍ ഒന്ന്
മലവരമ്പന്‍ |
തെക്കേ ഇന്ത്യയിലെ പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു തദ്ദേശീയ പക്ഷിയാണ് മലവരമ്പന്‍ അഥവാ നീലഗിരി പിപ്പിറ്റ് . വാലുകുലുക്കിപ്പക്ഷിയുടെ കുടുംബക്കാരനാണെങ്കിലും കാഴ്ചയില്‍ വാനമ്പാടിയോടാണ് പിപ്പിറ്റുകള്‍ക്ക് കൂടുതല്‍ സാമ്യം. കേരളത്തില്‍ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ വയല്‍വരമ്പനില്‍ നിന്ന് ഇവയെ വേര്‍ തിരിക്കുന്ന ഒരു സവിശേഷത മലകളില്‍ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളില്‍ നിന്ന് രക്ഷ തേടാന്‍ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.
നിലനിൽപ്പ് അപകടത്തിലായ ചില ജീവികളെ കാണൂ
കരയിലെ ഏറ്റവും
വേഗതയേറിയ ജീവിയാണ് ചീറ്റപ്പുലി.
നായ്ക്കളെയെന്ന
പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി
പരിശീലിപ്പിച്ചെടുക്കാന്‍
സാധിക്കുന്നതിനാല്‍ ഇതിനെ
വേട്ടപ്പുലി എന്നും വിളിക്കുന്നു.
500 മീറ്ററോളം ദൂരം
മണിക്കൂറില്‍ 100 കി.മീ
വരെ വേഗത്തില്‍ ഓടാന്‍
ചീറ്റപ്പുലിക്കു സാധിക്കും.
പണ്ടുകാലത്ത്
ഇന്ത്യ, ഇറാന്‍,
അഫ്ഗാനിസ്ഥാന്‍,
ആഫ്രിക്കന്‍ ഭൂഖണ്ഡം
എന്നിവിടങ്ങളിലായിരുന്നു
ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്.
എന്നാലിന്ന്
ഇന്ത്യയില്‍ ചീറ്റപുലികള്‍ക്ക്
പൂര്‍ണ്ണവംശനാശം സംഭവിച്ചു
കഴിഞ്ഞു. ഇറാനില്‍
200 എണ്ണത്തില്‍
താഴെ മാത്രമേ അവശേഷിക്കുന്നുള്ളു.
ആഫ്രിക്കയിലാകട്ടെ
ഏതാനം ആയിരവും രണ്ടിടത്തും
കുറഞ്ഞുവരുന്നതായാണ് പൊതുവേ
കണക്കുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരോടു
ഇണങ്ങിജീവിക്കാനും ഇവക്കു
കഴിയും. സംസ്കൃതത്തിലെ
'ചിത്ര' (അര്‍ത്ഥം-
പടം, അലങ്കരിക്കപ്പെട്ടത്,
അത്ഭുതകരം) എന്ന
വാക്കില്‍നിന്നാണ് ചീറ്റ
എന്ന നാമം ഉത്ഭവിച്ചതെന്നു
കരുതുന്നു. ഇന്ത്യയലെ
മുന്‍ കാലത്തെ പല രാജാക്കന്മാരും
നായാട്ടിനും മറ്റുമായിചീറ്റകളെ
പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു.
കടുവ.

ബംഗ്ലാദേശ്
(റോയൽ
ബംഗാൾ കടുവ)
മലേഷ്യ
(മലയൻ
കടുവ)
നേപ്പാൾ
(റോയൽ
ബംഗാൾ കടുവ)
വടക്കൻ
കൊറിയ (സൈബീരിയൻ
കടുവ)
തെക്കൻ
കൊറിയ (സൈബീരിയൻ
കടുവ)
മുൻപത്തെ
നാസി ജർമ്മനി (കറുത്ത
പരുന്തിനോടൊപ്പം)
മുൻപത്തെ
യു.എസ്.എസ്.ആർ
(സൈബീരിയൻ
കടുവ)
കൂരമാന്‍
ഇന്ത്യ,
നേപ്പാള്‍
എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളില്‍
കണ്ടുവരുന്ന മാന്‍
വര്‍ഗ്ഗത്തിലെ
ഒരു ചെറിയ ജീവിയാണ് കൂരമാന്‍
(Moschiola
indica). കേരളത്തില്‍
ദേശഭേദമനുസരിച്ച് കൂരമാന്‍,
പന്നിമാന്‍,
കൂരന്‍
എന്നൊക്കെയും ഈ ചെറിയ ജീവി
അറിയപ്പെടുന്നു.
മാന്‍
വര്‍ഗ്ഗത്തില്‍പ്പെട്ട
ജീവികളില്‍
ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ
ചെറിയ തേറ്റകളാണ് പന്നിമാന്‍
എന്ന പേരില്‍
അറിയപ്പെടാന്‍
കാരണമായിരിക്കുന്നത്.
ഏതാണ്
30
സെന്റീമീറ്റര്‍
ഉയരവും 4-5
കിലോ
ഗ്രാം ഭാരവുമുള്ള
ഈ ചെറിയ മാന്‍
എലിയെപ്പോലെയാണ് നീങ്ങുന്നത്.
കൊമ്പുകളില്ലാത്ത
ഈ മാന്‍
വേട്ടക്കാരുടേയും സഞ്ചാരികളുടേയും
കണ്ണില്പ്പെടാറില്ല.
ആരുടെയെങ്കിലും കണ്ണില്‍ പെട്ടുപോയാല്‍ മിന്നല്‍ പിണര്‍ പോലെ പ്രകൃതിയില്‍ അപ്രത്യക്ഷനാകുവാനുള്ള കഴിവ് കൂരന്റെ പ്രത്യേകതയാണ്. വനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളില്‍ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. പുറമാകെ ഇരുണ്ട തവിട്ടു നിറത്തില്‍ വളരെ നേര്‍ത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോള്‍ നേര്‍ത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്. അടിഭാഗം നല്ല വെളുത്തിട്ടാണ്, തൊണ്ടയില്‍ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകള്‍ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വര്‍ണ്ണങ്ങള്‍ കൂരമാനെ പോലുള്ള ഒരു ദുര്‍ബലമൃഗത്തിന് അത്യന്താപേക്ഷിതമാണ്.
ആണ്‍ മൃഗങ്ങളുടെ തേറ്റകള്‍ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയില്‍ ആണ് ഇവ ഉള്ളത് എങ്കിലും ഇവയുടെ ആവാസ വ്യവസ്ഥയെ പറ്റിയോ , ഇവയുടെ എണ്ണത്തെ പറ്റിയോ ഉള്ള കണക്ക് ഇത് വരെ എടുത്തിട്ടില്ല , നിര്‍ലോഭമായ വേട്ടയാടലിന് വിധേയമായിടുള്ള ഈ ജീവി മിക്കവാറും ഇന്ന് വംശനാശഭീഷണിയുടെ വക്കില്‍ ആണ്.
സിംഹവാലന്‍ കുരങ്ങുകള്‍


സൈലന്റ്
വാലിപ്രദേശത്ത് അണക്കെട്ട്
നിര്‍മ്മിക്കുന്നത്
ഇവയുടെ വംശനാശത്തിനു
കാരണമായേക്കമെന്നത്,
1977നും
1980നും
ഇടയില്‍
സൈലന്റ്‌വാലി പ്രക്ഷോഭത്തിനു
വഴിതെളിച്ചു.
ഇവയ്ക്ക്
ജീവിക്കാന്‍
ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു
കരുതപ്പെടുന്ന സൈലന്റ് വാലി
പ്രദേശത്ത്,
1993-നും
1996-നുമിടയ്ക്ക്
പതിനാലോളം സിംഹവാലന്‍
കുരങ്ങുകളുടെ കൂട്ടങ്ങളെ
കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്.
സിംഹവാലന്‍
കുരങ്ങുകളുടെ ആവാസ പ്രദേശങ്ങളില്‍
വടക്കേയറ്റമായ കര്‍ണ്ണാടകയില്‍
32
കൂട്ടങ്ങള്‍
ജീവിക്കുന്നതായി കരുതപ്പെടുന്നു.
പണ്ട്
ഗോവ മുതല്‍
പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റം
വരെ കണ്ടിരുന്നു.
എന്നാല്‍
ഇപ്പോള്‍
കര്ണ്ണടകയിലെ
ശരാവതി നദിയ്ക്ക് തെക്ക്
മാത്രമെ ഇവയെ കാണാനുള്ളു.
ഇവയെല്ലാം
കൂടി 3500-4000
എണ്ണമെ
അവശേഷിക്കുന്നുള്ളു.
ഏകദേശം
368
എണ്ണം
മൃഗശാലകളില്‍
ജീവിക്കുന്നതായി കണക്കുകള്‍
സൂചിപ്പിക്കുന്നു.
No comments:
Post a Comment